(ഒരു സുഹൃത്തിന്റെ മെയിലിനോട് കടപ്പാട് )
ബോട്ടണി ഡിപാര്‍ട്ട്മെന്റിലെ ഒരു പഴയ ദിവസം. ആ ഓര്‍മ്മയുടെ വൈകുന്നേരം. ക്ലാസ്സ്മുറിയില്‍'ആരണ്യക'ത്തിലെപാട്ടിന്റെ നനുത്ത വരികള്‍ ഒരു കുഞ്ഞു മഴ പോലെ പെയ്തിറങ്ങിയപ്പോള്‍ വിഷാദ മേഘങ്ങള്‍ പെരുമഴക്കായി കോപ്പുകൂട്ടുകയായിരുന്നു.
സുശീലയുടെ മാസ്റ്റര്‍ പീസായിരുന്നു മഴച്ചാറലുകള് പോലെ ഉള്ള ആ വരികള്‍.
"ഒളിച്ചിരിക്കാൻ വള്ളിക്കുടിലോന്നോളിച്ചു വച്ചില്ലേ"
കളിചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..."
മാര്‍ച്ച് മാസത്തിലെ ഒരു നാലു മണി നേരം. എല്ലാവരും പിരിയുന്ന ദിവസം. വീണ്ടും ഒരിക്കല്‍ കൂടി സുശീല അത് പാടി. ഇടയ്ക്കു ശബ്ദം ഇടറി, വരികള്‍ മുറിഞ്ഞ്.....ബീനയുടെ കണ്ണുകൾ ചുവന്നു.
ദീപയും കല്പനയും കവിതയും കരച്ചിലക്കാൻ പാടുപെടും പോലെ.. സുധയുടെ മുഖത്ത് അപ്പോഴും അതെ ലാസ്യ ഭാവം..എങ്കിലും അസ്വസ്തയാണ്
പോളും, സുരേഷും മനോജും നിശബ്ദരായി
പോളും, സുരേഷും മനോജും നിശബ്ദരായി
കണ്ണില്‍ ഒരു കടല്‍ ഉരുണ്ടു കൂടിയ ആ വൈകുന്നേരത്തെ കുറിച്ച് എന്തിനാണ് വെറുതെ ഓര്‍മ്മിപ്പിച്ചത് സുഹൃത്തേ?
.......................................................
.......................................................
അല്പനേരത്തേക്ക് മനസ്സ് അറിയാതെ ആ ക്ലാസ് മുറിയിലേക്ക് മടങ്ങിപോയതാണ്.
അവിടെ നിന്ന് നോക്കുമ്പോള്‍ കാണുന്ന ആ നീളൻ വഴിയില്‍ പഴയ തണല്‍ മരം..എന്നും കാത്തുനിന്ന ആ മരം. പ്രിയപ്പെട്ട ഒരാള്‍ ഇന്നും ആ തണലില്‍ കാത്തു നില്ക്കും പോലെ. അവിടേക്ക് മടങ്ങി ചെല്ലുവാന്‍ മനസ്സ് എന്ന നേഴ്സറിക്കുട്ടി വെറുതെ ശാഠ്യം പിടിക്കുകയാണ്.
കാലുകൾ വിറച്ച് തൊണ്ട ഇടറി ആദ്യമായി പ്രണയം സമ്മാനിച്ച ആ ഉച്ച നേരം കഴിഞ്ഞ രാത്രിക്ക് തൊട്ടു മുൻപായിരുന്ന പോലെ. ബോഗൻ വില്ല തള്ളിച്ചകൾക്കിടയിൽ. പാതി ഇരുട്ടു പടർന്ന ഇടനാഴിയിൽ..ചെമ്പക ചുവട്ടിൽ.. സദാ കലപിലകൾ മുഴങ്ങിയിരുന്ന കാന്റീനിൽ..ലൈബ്രറിയുടെ പ്രേതനിശബ്തതയിൽ..
എല്ലായിടവും തിരഞ്ഞിരുന്നത് ആ മുഖം കാണുവാനായിരുന്നു. എന്നാൽ ഷോട്ട് ജെന്ഗ്ഷനിൽ വഴി കൂട്ടിമുട്ടിയപ്പൊൾ എന്തിനാണു വെറുതെ വഴിമാറിപ്പോയത്?
ഇങ്ങനെയാണ്, ഓരോ നിമിഷത്തിനും പകുത്തെടുക്കുവാൻ ഒരു നൂറു കാര്യങ്ങളുണ്ടായിരുന്നു. അവയേ ഒന്നുപോലും മറവിക്കു സമ്മാനിക്കാതെ കരുതിവയ്ക്കുകയാണ് ഈ ഓർമ്മപ്പുസ്തകം.
രാധാകൃഷ്ണൻ ഉണ്ണിത്താൻ സാറിന്റെ ജെനിറ്റിക്സ് ആണോ? രമ ടീച്ചറിന്റെ ടാക്സോണമി ആണോ ക്ലാസ്സ്? എത്തി നോക്കും..ആണെങ്കിൽ കയറി നല്ല കുട്ടിയായി ഇരിക്കും.
ജയശ്രീ ടീച്ചറിന്റെ എംബ്രിയോളജി ആണോ? നോട്സ് തന്നേക്കണേ എന്ന് കൂട്ടുകാരികളോട് ആങ്ങ്യം കാണിച്ചു മുങ്ങും. ബോറടിയിൽ നിന്ന് ജീവനും കൊണ്ടോടിയവർ പല വഴിക്കായി പിരിയും. പ്രണയികൾ ആളൊഴിഞ്ഞ തണലിൽ ഇടം തേടും. സിനിമാക്കാർ കൊട്ടകയിലേക്ക് ഊളിയിടും. ചിലർ സ്വാമിയുടെ മുറുക്കാൻ കട ലക്ഷ്യമാക്കി പായും. രാഷ്ട്രീയക്കാർ സമരമരത്തണലിൽ ഒത്തുകൂടും. ആവേശം ജ്വലിക്കുന്ന സഹനസമരമാണു പിന്നെ.
ജയശ്രീ ടീച്ചറിന്റെ എംബ്രിയോളജി ആണോ? നോട്സ് തന്നേക്കണേ എന്ന് കൂട്ടുകാരികളോട് ആങ്ങ്യം കാണിച്ചു മുങ്ങും. ബോറടിയിൽ നിന്ന് ജീവനും കൊണ്ടോടിയവർ പല വഴിക്കായി പിരിയും. പ്രണയികൾ ആളൊഴിഞ്ഞ തണലിൽ ഇടം തേടും. സിനിമാക്കാർ കൊട്ടകയിലേക്ക് ഊളിയിടും. ചിലർ സ്വാമിയുടെ മുറുക്കാൻ കട ലക്ഷ്യമാക്കി പായും. രാഷ്ട്രീയക്കാർ സമരമരത്തണലിൽ ഒത്തുകൂടും. ആവേശം ജ്വലിക്കുന്ന സഹനസമരമാണു പിന്നെ.
തൊണ്ടകാറി വിളിക്കുന്ന മുദ്രാവാക്യങ്ങൾ കാമ്പസ് മുഴുവൻ പ്രദക്ഷിണം ചെയ്ത് തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും.അതുവരെ അതിനൊപ്പമാണ്. ആകാശം മുട്ടെ ഇടിമുഴക്കങ്ങൾ ഉതിർത്ത് തൊണ്ട വറ്റുമ്പോൾ ആശ്വാസമായി വഴിക്കപ്പുരത്തെ പീടികയിൽ നിന്ന് ഒരു സോഡാനാരങ്ങാ വെള്ളം കുടിക്കണം. രണ്ടാഴ്ച്ചയായി തിരിച്ചും മറിച്ചും ഉടുക്കുന്ന ഡബിൾ മുണ്ടിന്റെ തലപ്പു ഇടം കയ്യിൽ പിടിച്ച് വലം കൈ കൊണ്ട് മുന്നിൽ വരുന്നവർക്കു 'സലാം' കൊടുക്കണം. പ്രീഡിഗ്രീ ഫസ്റ്റ് ഇയറിലെ 'പൊടിക്കൊച്ചുങ്ങൾക്ക്' 'ചേട്ടാ ഇന്നു സമരമുണ്ടൊ' എന്ന ചൊദ്യത്തിനു മറുപടി പറയണം. നാളേക്കുള്ള പോസ്റ്റർ ഇന്നുതന്നേ എഴുതണം. കൊടിമരമിടാനുള്ള കമ്പിപ്പാര കാന്റീനിനു പിന്നിലേ കുറ്റിക്കാട്ടിൽ കൊണ്ടിടണം.നിന്നു തിരിയാൻ നെരമില്ലാതിരുന്ന പോരാട്ടതീക്ഷ്ണമായ യൗവ്വനകാലത്ത് വീടണയാൻ അവസാന ബസ് "ശ്രീ രാജരാജേശ്വരി" കാത്തുനിന്നിരുന്നു.
ഉച്ചനേരം പിന്നിട്ടുകഴിഞ്ഞാൽ എല്ലാവരും കാന്റീനു പിന്നിലേ കുറ്റിക്കാട്ടിൽ അഭയം തേടും. ദിനേശ് ബീഡിയും പുകച്ച് നാടകവും, കവിതയും ചിലപ്പോൾ ചില ചര്‍ച്ചകളും.. അവിടെ ഉച്ച നേരങ്ങളിൽ ഒരു കാറ്റടിക്കാറുണ്ട്. ഇടയ്ക്കിടെ വൻ മരങ്ങളെ ആകെ നനയ്ക്കുന്ന ഒരു മഴയുമെത്തും. ആ മഴയും നനഞ്ഞ് അന്തിക്ക് ഒരു കട്ടനും കുടിച്ച് വട്ടമിട്ടിരിക്കുമ്പോൾ ചർച്ച ചെയ്യുന്നതു ജെർമ്മനിയും പോളണ്ടുമൊക്കെയാണെന്നു ആരും തെറ്റിധരിച്ചേക്കരുത്. സുവോളജിയിലെ റീനയോ ഇംഗ്ലീഷിലെ ബെറ്റിയോ ആയിരിക്കും.പിന്നെ ആയിടെ ഇറങ്ങിയ ചില സിനിമാ വിശേഷങ്ങളും..
പോളിന്റെ കൈയ്യിൽ കാശില്ലെങ്കിൽ സുരേഷ്..അല്ലെങ്കിൽ സ്ഥിരമായി കടം തരുന്ന കെമിസ്ടറിയിലേ ആ നരന്തു പെങ്കൊച്ചും.. ഒരുനാൾ അവളും ഗൌനിക്കതെയാകും.
ഒരു ബിരിയാണി കഴിക്കാൻ എല്ലാ വഴികളും അടയുമ്പോൾ കാന്റീനിലേ പൊറോട്ടയിലും സാമ്പാറിലും ബീഫിന്റെ രുചി നുണയും. അപ്പോഴാണു ഇല്ലാത്ത ക്ലാസ്സിലേ ഇല്ലാത്ത ബൈജൂന്റെ ഇല്ലാത്ത അച്ചന് ഹാർട്ട് അറ്റാക്ക് വരുന്നത്. പിന്നെ സംഭാവനകളുടെ ഒഴുക്കല്ലേ. സംഭാവനകൾ കൂമ്പാരമാകുമ്പോൾ അന്തിക്കത്തെ പാർട്ടി ഗംഭീരമാകും.
അവിടെയും കിഴിഞ്ഞു ചിന്തിക്കുന്ന ഒരു തടിച്ചിപ്പെണ്ണെങ്കിലും ' വേല കയ്യിലിരിക്കട്ടെ മോനേ' എന്നു തിരിച്ചടിക്കും.
എങ്കിലും തരക്കേടില്ലാത്ത സ്കീം ആയിരുന്നു അത്.
എന്നും നാളേക്കു മാറ്റിവയ്ക്കുന്ന പ്രണയാഭ്യർത്ഥന പോലെയാണു മനസ്സും. എന്നും അവിടെ തന്നെ ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചിരുന്നു. ഇടവഴികളും അവിടമാകെ ചിതറിക്കിറ്റന്നിരുന്ന കരിയിലകളും എത്രകാലമായിരുന്നു സ്വന്തമായിരുന്നത്? അടുത്ത വേനലിൽ പൊഴിക്കുവാനായിരുന്നു എല്ലാ ജൂണിലും ആ സമരമരം പച്ചിലകളെ കിളിർപ്പിച്ചിരുന്നത്.
ഇതൊന്നും മടങ്ങിവരുമെന്നറിയാതെ എന്തിനാണു മനസ്സിലെ ആ നേഴ്സറിക്കുട്ടി വെറുതെ ശാഠ്യം പിടിച്ചത്?......
....ormakalude chithalaricha pusthakathalukal oru thavana koodi onnu podithattiyedukkan sahayichathinu oru paadu nanni...campusile sundharanimishanagl valare bangiyayi anaavaranam cheithirikkunnu...valakilungunna clss murikalum..pranayam veesunna chembakamarachodum orikkal koodi ente manassilekkodiyethunnu....
ReplyDeletesubhasamsakalode.............
Binoossssssss Bahrain
NOSTALGIA
ReplyDeletepeythu theeratha pakal mazhayil puthumayute gandhavumaayi aparichithathvam sauhrudangalute then kanamaayi nukarnuu kalaalayaarambham...
ReplyDeletemaanam kaanathe pusthakathaalil olippicha pranayam....
otuvil nananja thoovaalayum kanneerinte uppum nunanjirakki vitaparayal....